സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2014 സെപ്റ്റംബർ 24, ബുധനാഴ്‌ച

ഗുരുസ്മരണ

മീനച്ചിലാറിന്റെ ശാദ്വല തീരങ്ങളിൽ പിറവിയെടുത്ത് ആദ്ധ്യാത്മികതയുടെ സുഗന്ധം നാടെങ്ങും പരത്തി വിരാജിക്കുന്ന സദ്ഗുരുവിന്റെ പാദപങ്കേരുഹങ്ങളിൽ പ്രണമിച്ചുകൊണ്ട് ദിവ്യപുരുഷനെക്കുറിച്ച് ഏതാനും വരികൾ കുറിക്കട്ടെ.
  കാൽനൂറ്റാണ്ടു കാലത്തെ നിരീക്ഷണ-ഗവേഷണ പഠനങ്ങളും, 12 വർഷക്കാലത്തെ കഠിന തപസ്സും ത്യാഗവും, വർഷം തോറും 21 ദിവസം വീതം തുടർച്ചയായി അനുഷ്ഠിക്കുന്ന മഹാ ഉപവാസയജ്ഞവും ഗുരുപരമ്പരയിൽ നിന്നും അനുഗ്രഹമായി കിട്ടിയ അത്യപൂർവ്വ സിദ്ധികളുമെല്ലാം ചേർന്ന ഒരു മഹായോഗിയാണ് സദ്ഗുരു ദിവ്യാത്മ ശ്രീ യോഗാനന്ദ ശ്രീരാജ്. സ്വന്തമായി ഒരു ഗുരുവില്ലാതെ ആദ്ധ്യാത്മ വിദ്യ കരഗതമായ ചുരുക്കം ചില പുണ്യപുരുഷൻമാരിൽ ഒരാളാണ് സദ്ഗുരു. യോഗശാസ്ത്രത്തിലെ കഠിനമായ പടികളൊന്നും കൂടാതെ മനസിനെ യോഗവസ്ഥയില്‍ എത്തിക്കുവാന്‍ കഴിയും വിധം ലളിതമായാണ് ഗുരു പ്രാണയോഗക്രിയ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രപഞ്ചത്തിൽ നടക്കുന്ന ഏല്ലാ സൂക്ഷ്മചലങ്ങളെയും കാണാനും നിയന്ത്രിക്കാനും ഗുരുവിനുള്ള പാടവം അത്ഭുതാവഹം തന്നെ. ഭാരതത്തിലെ മഹാസമാധിയടഞ്ഞ ഗുരുക്കന്മാരുടെ സൂക്ഷ്മശരീരവുമായി ഗുരുവിന് അഭേദ്യമായ ആദ്ധ്യാത്മ ബന്ധമുണ്ട്. ഗുരുപരമ്പരയില്‍ പെട്ട ഏതൊരു ഗുരുവിനെ ധ്യാനിക്കുമ്പോളും സദ്ഗുരു വഴിയാണ് അവരിലേക് ചൈതന്യം എത്തുന്നത് എന്നതു പകല്‍ പോലെ സത്യമാണ്. നിസ്വാർത്ഥതയുടെ ആൾരൂപമാണ് ഗുരു. തനിക്ക് ലഭിക്കുന്നതെന്തും മടികൂടാതെ ഒരു പുഞ്ചിരിയോടെ മറ്റുള്ളവർക്ക് നൽകുവാനുള്ള മനസ്സിനുമുന്നിൽ കോടി കോടി പ്രണാമം.

ഓരോ വ്യക്തിയുടേയും മനസ്സിനെ തന്റെ അരികിലെത്തുന്ന നിമിഷം തന്നെ നിയന്ത്രിച്ച് നിശ്ചലമാക്കി നിർത്തുവാൻ ഗുരുവിനു കഴിയുന്നു. തന്നെ ആശ്രയിച്ചെത്തുന്ന ഏതൊരാളുടെയും മനസ്സിലെ ചിന്തകളെല്ലാം നീക്കി ശൂന്യമാക്കുവാനുള്ള ഗുരുവിന്റെ പ്രഭാവം മറ്റാർക്കും ഉള്ളതായി അറിവില്ല. ആകുലത, സമ്മർദ്ദം, ഭയം എന്നിവയൊക്കെ ഗുരുസവിധത്തിൽ അലിഞ്ഞില്ലാതാകുന്നു. വാടിയ മുഖവുമായി വരുന്നവർ വിടർന്ന ചിരിയോടെ മടങ്ങിപ്പോകുന്നു. വൈദ്യശാസ്ത്രവും ജ്യോതിഷവും വാസ്തുവിദ്യയുമൊക്കെ പരാജയമടഞ്ഞ വേളകളിൽ ഗുരുകൃപ ഏറ്റുവാങ്ങി ജീവിതവിജയം കൈവരിച്ചത് അനേകരാണ്. മാറാരോഗങ്ങളെന്ന് വിധിയെഴുതപ്പെട്ട സകല രോഗങ്ങളും യാതൊരു മരുന്നിന്റെയും സഹായമില്ലാതെ ഗുരുസവിധത്തിൽ സുഖപ്പെടുന്നു. ഗുരുജി നേരിട്ട് അഭ്യസിപ്പിക്കുന്ന പ്രാണയോഗക്രിയാ വേളകളിലൂടെ അതീന്ദ്രിയ ജ്ഞാനം കൈവന്ന നിരവധി സാധകരുണ്ട്. പഞ്ചപ്രാണനുകളെയും നിയന്ത്രണത്തിലാക്കാനുതകുന്ന പ്രാണയോഗക്രിയയെന്ന അതിശക്തമായ അതീന്ദ്രിയധ്യാനം ഒരാളുടെ ജീവിതത്തിനെ സമൂലം പരിവർത്തന വിധേയമാക്കുന്നു. നമ്മിലെ മിഥ്യാധാരണകളെല്ലാം തിരുത്തപ്പെടുകയും ഉള്ളിൽ അറിവും ആനന്ദവും നിറയുകയും ചെയ്യുന്നു.


സൂക്ഷ്മ ശരീരത്തിലെ പിതൃസാന്നിദ്ധ്യം കൊണ്ടുണ്ടാവുന്ന ദോഷങ്ങളെ ഉന്മൂലനം ചെയ്യുവാനായി കർക്കിടക വാവുദിവസം കോസ്മിക് യോഗാശ്രമത്തിൽ വച്ച് നടത്തപ്പെടുന്ന 'പിതൃസായൂജ്യയോഗക്രിയ' അതീവ ഫലദായകമാണ്. പലയാളുകളെയും ഗുരു അവരുടെ പൂർവ്വജന്മത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കർമ്മബന്ധങ്ങളും കെട്ടുപാടുകളും അഴിച്ച് ദുഃഖദുരിതങ്ങളിൽ നിന്നും പൂർണ്ണമായി മോചിപ്പിച്ചിട്ടുണ്ട്.

ഉദയവും അസ്തമയവും ഒരുപോലെ ദർശനവേദ്യമാകുന്ന ഉപ്പുകുന്ന് കോസ്മിക് യോഗാശ്രമം വിഷ്ണുചൈതന്യത്താൽ നിറഞ്ഞിരിക്കുന്ന പുണ്യഭൂമിയാണ്. ഗുരുപരമ്പരയുടെ പ്രത്യക്ഷ സാന്നിദ്ധ്യം നിരവധി തവണ പലർക്കും ദർശനവേദ്യമായിട്ടുണ്ട്. ഗാർഹസ്ത്യം തുടർന്നു കൊണ്ടും ആദ്ധ്യാത്മികതയിൽ അഭിരമിച്ച് ജീവിത വിജയം കൈവരിക്കാമെന്ന് പഠിപ്പിച്ച് പ്രാവർത്തികമാക്കിയ മഹാഗുരുവാണ് ഋഷിതുല്യനായ സദ്ഗുരു. ലോകനന്മ ലാക്കാക്കി ഗുരുജി വിഭാവനം ചെയ്ത് പ്രാവർത്തികമാക്കിയ പ്രാണയോഗക്രിയ എന്ന അതിശക്തമായ അതീന്ദ്രിയ ധ്യാനം പരിശീലിപ്പിക്കുവാൻ കോസ്മിക് യോഗാ ഫൌണ്ടേഷൻ എന്നൊരു സന്നദ്ധ സംഘടനയും 2005 ഗുരുവിന്റെ മേൽനോട്ടത്തിൽ സ്ഥാപിക്കപ്പെട്ടു.

ഗുരുവുമായി ആശയവിനിമയം നടത്തുന്നതിനിടെ പലരുടെയും ശരീരത്തിലെ ഗ്രന്ഥികളുടെ പ്രവർത്തനത്തെ ഒരു സ്പർശം പോലുമില്ലാതെ ഗുരു നിയന്ത്രിക്കുന്നതും, കൊടിയ തണുപ്പത്തും ചിലർ വിയർത്തൊഴുകുന്നതും കാണാനിടയായിട്ടുണ്ട്. നടക്കാൻ വിഷമിച്ച് പരസഹായത്തോടെ വന്നവർ ഓടിച്ചാടി നടക്കുന്നു. നടുവേദന മൂലം ഇരിക്കാൻ കഴിയാതെ വന്നവർ വേദനയുണ്ടെന്ന കാര്യം പോലും മറന്ന് ഒന്നിലധികം മണിക്കുറുകൾ ഒരേ ഇരുപ്പിൽ ഇരുന്ന് ഗുരുവിന്റെ തിരുമൊഴി കേൾക്കുന്നു. ശക്തിയേറിയ കണ്ണടയില്ലാതെ സഞ്ചരിക്കുവാൻ വയ്യാത്തയാൾ ഒറ്റ ദിവസം കൊണ്ട് കണ്ണടമാറ്റി സാധാരണ കഴ്ചശക്തിയിലേക്ക് മടങ്ങി വന്നത് അവിശ്വസനീയതയോടെ കണ്ടുനിൽക്കേണ്ടി വന്നു.


പ്രാണയോഗക്രിയ അഭ്യസിക്കുന്ന വേളകളിൽ നെറുക മുതൽ കാൽപാദം വരെ ഒഴുകിയിറങ്ങുന്ന ചൈതന്യധാര പകർന്നു തരുന്ന അനുഭൂതി വാക്കുകൾ കൊണ്ട് വിവരിക്കുവാനാകില്ല. ധ്യാനവേളകളിൽ ഉള്ളം കൈകളിലൂടെ പ്രവഹിക്കുന്ന ചൈതന്യധാരയുടെ ശക്തിയും കമ്പനവും സങ്കല്പത്തിനും അപ്പുറമാണ്. വാക്കുകളിലൂടെയല്ലാതെ ചിന്തകളിലൂടെ നമ്മളിലേക്ക് സന്ദേശം അയച്ച് നമ്മളെക്കൊണ്ട് പലകാര്യങ്ങളും ചെയ്യിക്കുമ്പോൾ നമ്മൾ അത്ഭുത പരതന്ത്രരാവും. ഒരു വ്യക്തിയെ കാണുന്ന മാത്രയിൽ അയാളുടെ മാതാപിതാക്കളെപ്പറ്റിയും സഹോദരങ്ങളെപറ്റിയും മുൻ തലമുറയിലെ ആളുകളെപ്പറ്റിയും വരെ ഗുരുവിന് ജ്ഞാനമുണ്ടാകുന്നു. ഗുരു ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ആളുകളുടെ പ്രത്യേകതകൾ, ശരീരത്തുള്ള അടയാളങ്ങൾ ഉൾപ്പെടെ പറയുമ്പോൾ പലപ്പോഴും വിസ്മയിച്ച് നിന്നിട്ടുണ്ട്.


വേദോപനിഷത്തുകളൊന്നും വായിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ലാത്ത

ഗുരുവിന്റെ മൊഴിമുത്തുകളിൽ നിറയുന്നത് പക്ഷേ മഹാ-ഉപനിഷദ് വാക്യങ്ങളുടെ സാരമാണ്. നമ്മൾ ഏതൊരു വിഷയത്തെപ്പറ്റിയുള്ള സംശയവുമായാണോ ഗുരുവിനെ കാണാൻ ചെല്ലുന്നത്, അന്ന് സത്സംഗവേളയിൽ ഗുരു വിഷയത്തെക്കുറിച്ച് ആഴത്തിൽ സംസാരിക്കുമ്പോൾ നമ്മൾ അത്ഭുതസ്തബ്ധരാകും.നമ്മുടെ സംശയങ്ങളെ ദൂരീകരിക്കുന്നതോടൊപ്പം മനസ്സിലെ മാലിന്യങ്ങളെയും ഗുരു നീക്കം ചെയ്യുന്നു. ഓരോരുത്തരുടെയും വേദനകളും പ്രശ്നങ്ങളും ക്ഷമയോടെ കേട്ടിരുന്ന് അവരെ സ്വന്തം കുടുംബാംഗത്തെപ്പോലെ ആശ്വസിപ്പിച്ച് പ്രശ്നങ്ങൾക്ക് പരിഹാരമരുളുന്ന ഗുരു മറ്റ് ആദ്ധ്യാത്മിക ഗുരുക്കന്മാരിൽ നിന്നും തികച്ചും വ്യതസ്ഥനാണ് .

കാഷായമുടുത്ത് വീടും നാടുമുപേക്ഷിച്ച് കാനന ഗുഹകളിലോ ഗിരി-ഗഹ്വരങ്ങളിലോ തപം ചെയ്ത് കാലക്ഷേപം പൂകുന്ന സന്യാസിമാരിൽ നിന്നും വ്യത്യസ്ഥനായി മനുഷ്യർക്കിടയിൽ പ്രവർത്തിച്ച് അവരുടെ വേദനകളും ദുരിതങ്ങളും അകറ്റുന്ന പുണ്യാത്മാവാണ് സദ്ഗുരു ദിവ്യാത്മ ശ്രീ യോഗാനന്ദ ശ്രീരാജ്.




Read More »

2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

സാധകന്റെ കണ്ണുതുറപ്പിക്കുന്നവനാകുന്നു ഗുരു

സ്വാമി വിവേകാനന്ദന്
മതത്തെ സ്നേഹിക്കാനും അനുമോദിക്കാനും സാത്മീകരിക്കാനും പഠിപ്പിച്ചുതരാന്എവിടെയും എല്ലാവര്ക്കും കഴിയുന്നതല്ല എന്നാണ് ഇതുവരെ പറഞ്ഞതില്നിന്നു വന്നുകൂടന്നത്. "കല്ലുകളില്ധര്മ്മോപദേശവും ഒഴുക്കുചോലകളില്ശ്രുതിവാക്യങ്ങളും സര്വ്വവസ്തുക്കളിലും നന്മയും" (ഷേക്സ്പിയര്മഹാകവി പറഞ്ഞിട്ടുള്ളത്) ഒക്കെ കാവ്യഭാഷയില്ശരി: പക്ഷേ, അവികസിതതത്ത്വബീജങ്ങള്അകമേയില്ലാത്തപക്ഷം അതിന്റെ ഒരു മണിയെങ്കിലും വിളയിപ്പാന്ഒന്നിനും കഴിവില്ല കല്ലുകളും ചോലകളും ആര്ക്കാണുപദേശം കൊടുക്കുക? ഏതൊരു ജീവന്റെ പാവനഗര്ഭഗൃഹത്തിലെ ഹൃദയസരോജത്തില്ചൈതന്യം തുടിച്ചുകൊണ്ടിരിക്കുന്നുവോ ജീവന്. സരോജത്തെ സുന്ദരമായി വിടര്ത്തിക്കൊണ്ടുവരുന്ന പ്രകാശം എപ്പോള്വരുന്നതും ജ്ഞാനിയായ സദ്ഗുരുവിങ്കല്നിന്നുതന്നെ. അങ്ങനെ ഹൃദയം വികസിച്ചുകഴിഞ്ഞാല്പിന്നെ അതിന് കല്ലോ ചോലയോ, സൂര്യനോ ചന്ദ്രനോ നക്ഷത്രമോ എന്നുവേണ്ട ദിവ്യപ്രപഞ്ചത്തില്എന്തെല്ലാമുണ്ടോ അതില്നിന്നെല്ലാം ധര്മ്മോപദേശം ഗ്രഹിക്കാന്യോഗ്യതയുണ്ടാവും. അവികസിതഹൃദയമാകട്ടെ അവയില്വെറും കല്ലും ചോലയും മാത്രമേ കാണൂ. കുരുടന്കാഴ്ചബംഗ്ലാവില്പോയെന്നു വരാം. അതുകൊണ്ട് അയാള്ക്ക് ഒരു ലാഭവുമുണ്ടാവില്ല. ആദ്യം അയാളുടെ കണ്ണു തുറക്കണം. പിന്നെയേ ബംഗ്ലാവിലെ സാധനങ്ങളില്നിന്നു അയാള്ക്കു ഉപദേശം കിട്ടൂ.
സാധകന്റെ കണ്ണുതുറപ്പിക്കുന്നവനാകുന്നു ഗുരു. അതുകൊണ്ട് ഗുരുവിനോടു നമുക്കുള്ള ബന്ധം പിതൃപുത്രബന്ധംതന്നെ. ഗുരുവിന്റെ നേര്ക്കു നമ്മുടെ ഹൃദയത്തില്വിശ്വാസവും അനുസരണയും താഴ്മയും ഭക്തിയും ഇല്ലാഞ്ഞാല്ആത്മികപുരോഗതിയുണ്ടാവില്ല. അങ്ങനെയുള്ള ഗുരുശിഷ്യബന്ധം ഉള്ളേടത്തേ അദ്ധ്യാത്മപുരുഷന്മാര്വളര്ന്നുവരുന്നുള്ളു എന്നതു ശ്രദ്ധാര്ഹമത്രേ. ആവിധം ബന്ധം പുലര്ത്തുവാന്അനാസ്ഥ കാണിക്കുന്ന രാജ്യങ്ങളില്മതാചാര്യന്വെറും പ്രാസംഗികന്എന്നായിട്ടുണ്ട്: ആചാര്യന്തനിക്കവകാശപ്പെട്ട അഞ്ചു ഡോളര്കയ്യില്കിട്ടുവാന്കാക്കുന്നു. ശിഷ്യന്ആചാര്യന്റെ വാക്കുകള്കൊണ്ടു തന്റെ തലച്ചോറു നിറപ്പാന്പ്രതീക്ഷിക്കുന്നു. ഇത്രയും കഴിഞ്ഞ് അവര്താന്താങ്ങളുടെ വഴിക്കുപോകുന്നു. സ്ഥിതിയില്അദ്ധ്യാത്മത എന്നുള്ളത് മിക്കവാറും അജ്ഞാതമായ ഒരു വസ്തുവായിരിക്കുന്നു. അതു സംക്രമിപ്പിച്ചുകൊടുപ്പാനോ കൈക്കൊള്ളുവാനോ ആരുമില്ല. അവര്ക്കു മതം ഒരു വ്യാപാരവസ്തു. അതു ഡോളര്കൊടുത്താല്കിട്ടുമെന്നാണ് അവരുടെ വിചാരം. അത് അത്ര ലഘുവായി കിട്ടാന്ഭഗവാന്അനുഗ്രഹിച്ചിരുന്നെങ്കില്‍! പക്ഷേ, നിര്ഭാഗ്യവശാല്അതു സാദ്ധ്യമല്ല.
അത്യുത്കൃഷ്ടമായ ജ്ഞാനവും വിജ്ഞാനവുമാകുന്നു ആത്മജ്ഞാനം. അതു പണം കൊടുത്തു വാങ്ങാവുന്നതല്ല. ഗ്രന്ഥങ്ങളില്നിന്നു പഠിക്കാവുന്നതല്ല. ലോകത്തിന്റെ എല്ലാ മൂലകളിലും നിങ്ങള്ക്കു തലയിട്ടുനോക്കാം: ഹിമാലയനിരകളിലും നീളെ തിരഞ്ഞുനോക്കാം: ആല്പ്സ് - കോക്കസസ്പര്വ്വതങ്ങളിലും കിണഞ്ഞുനോക്കാം: സമുദ്രത്തിന്നടിയില്ചുഴിഞ്ഞുനോക്കാം: തിബത്ത് പീഠഭൂമിയിലും ഗോപിമരുഭൂമിയിലും ഒട്ടൊഴിയാതെ നോക്കാം. എന്നാലും അതു കൈക്കൊള്വാന്നിങ്ങളുടെ ഹൃദയം യോഗ്യമാവുകയും നിങ്ങള്ക്കുള്ള ഗുരു വന്നെത്തുകയും ചെയ്യുന്നതുവരെ അതു നിങ്ങള്ക്കു ലഭിക്കുന്നതല്ല. ഈശ്വരനിയുക്തനായ ഗുരു വന്നുചേരുമ്പോള്അദ്ദേഹത്തെ ശിശുസഹജമായ വിശ്വാസത്തോടും സരളതയോടുംകൂടി പരിചരിക്കുക, അദ്ദേഹത്തിന്റെ പ്രഭാവത്തിലെക്കു നിങ്ങളുടെ ഹൃദയം തുറന്നേ വെയ്ക്കുക, ഈശ്വരന്അദ്ദേഹത്തില്പ്രത്യക്ഷനായിരിക്കുന്നു എന്നു ദര്ശിക്കയും ചെയ്ക. ആവിധം പ്രേമബഹുമാനഭാവത്തില്സത്യം അന്വേഷിച്ചു ചെല്ലുന്നവര്ക്ക്സത്യം, ശിവം, സുന്ദരംഎന്നതിന്റെ പരമാശ്ചര്യതത്ത്വങ്ങള്സത്യസ്വരൂപനായ പരമേശ്വരന്പ്രത്യക്ഷമാക്കിക്കൊടുക്കും.
[വിവേകാനന്ദ സാഹിത്യ സര്വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 5 ഗുരുശിഷ്യന്മാര്ക്ക് വേണ്ടുന്ന യോഗ്യതകള്‍. പേജ് 441-444]
Read More »