സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2013, ജൂൺ 9, ഞായറാഴ്‌ച

യോഗവാസിഷ്ഠം

മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്തവനു ആത്മവിദ്യ അപ്രാപ്യം
യോഗവാസിഷ്ഠം നിത്യപാരായണം

ന പശ്യത്യേവ യോഽത്യര്‍ഥം തസ്യ കഃ ഖലു ദുര്‍മതിഃ
വിചിത്രമഞ്ജരീ ചിത്രം സംദര്‍ശയതി കാനനം (5/14/3)
വസിഷ്ഠന്‍ തുടര്‍ന്നു: ഈ മായികലോകത്തെ സത്യമെന്നുധരിച്ച് അതില്‍ വിശ്വാസമുറപ്പിച്ച് സുഖാനുഭവങ്ങള്‍ക്കായി പരിശ്രമിക്കുന്നവര്‍ക്കായല്ല ഞാനീ സംഗതികള്‍ പറഞ്ഞു തരുന്നത്. “കാണാന്‍ വിസമ്മതിക്കുന്നവനുവേണ്ടി ഏതൊരു മന്ദബുദ്ധിയാണ്‌ വര്‍ണ്ണവൈവിദ്ധ്യമാര്‍ന്ന ഒരു വനപ്രദേശം കാട്ടിക്കൊടുക്കാന്‍ മെനക്കെടുക?” ഏതൊരു വിഡ്ഢിയാണ്‌ മൂക്കു മുഴുവന്‍ കുഷ്ഠം പിടിച്ചറ്റുപോയവനെ സുഗന്ധദ്രവ്യങ്ങളെ മണത്തറിഞ്ഞു വേര്‍തിരിക്കുന്ന സൂക്ഷ്മമായ കല അഭ്യസിപ്പിക്കാന്‍ ശ്രമിക്കുക? ലഹരിക്കടിമയായ ഒരുവനെ ആരാണ്‌ അതിഭൗതികതയും തത്വശാസ്ത്രവും പഠിപ്പിക്കുക? ഗ്രാമത്തിലെ കാര്യങ്ങളെപ്പറ്റി ശ്മശാനത്തില്‍ക്കിടക്കുന്ന ശവത്തോട് ആരാണു തിരക്കുക? അഥവാ അങ്ങിനെ ആരെങ്കിലും ചെയ്താല്‍ത്തന്നെ ആ വിഡ്ഢിത്തത്തെ ആരാണു തടയാന്‍ ശ്രമിക്കുക? അതുപോലെ അന്ധവും മൂകവുമായ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്തവനെ ആരാണ്‌ ആത്മവിദ്യ അഭ്യസിപ്പിക്കുക?
വാസ്തവത്തില്‍ മനസ്സ് എന്നതൊരു മിഥ്യയാണ്‌. അതുകൊണ്ടുതന്നെ അതെന്നും കീഴടക്കപ്പെട്ടതുതന്നെയാണ്‌. എന്നാല്‍ ഈ മനസ്സെന്ന ‘അവസ്തു’വിനെ വെല്ലാന്‍ കഴിയാതെ കഷ്ടപ്പെടുന്നവന്‍ വിഷം കഴിക്കാതെതന്നെ അതിന്റെ ദുരിതമനുഭവിക്കുന്നവനാണ്‌. ജ്ഞാനി എല്ലായ്പ്പോഴും ആത്മാവിനെ കാണുന്നു. അയാള്‍ എല്ലാ ചലനങ്ങളേയും പ്രാണന്റെ ഗതിവിഗതികളായി അറിയുന്നു. ഇന്ദ്രിയങ്ങള്‍ അതാതിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതായും അയാളറിയുന്നു.
അപ്പോള്‍ ഈ മനസ്സെന്നു പറയുന്നതെന്തിനെയാണ്‌? എല്ലാ ചലനങ്ങളും പ്രാണന്റേതാണ്‌. എല്ലാ ബോധവും ആത്മാവിന്റേതുമാണ്‌. ഇന്ദ്രിയങ്ങള്‍ക്ക് അതതിന്റെ ശക്തിയുമുണ്ട്. അപ്പോള്‍പ്പിന്നെ ഇവയെ എല്ലാം ബന്ധിപ്പിച്ചു നിര്‍ത്തുന്നതെന്താണ്‌? ഇതെല്ലാം സര്‍വ്വവ്യാപിയായ ആ അനന്താവബോധത്തിന്റെ ഭാവങ്ങളാണ്‌. വൈവിദ്ധ്യത, അല്ലെങ്കില്‍ ഭിന്നത എന്ന വാക്കിന്‌ യാതൊരു സാംഗത്യവും ഇല്ല തന്നെ. ഈ വിഭിന്നത എന്ന ധാരണ തന്നെ നിന്നില്‍ എങ്ങിനെയാണുദയം ചെയ്തത്?
വ്യക്തിഗത ആത്മാവ്, അല്ലെങ്കില്‍ ജീവന്‍ എന്നത് ബുദ്ധിമാന്മാരെപ്പോലും കുഴക്കുന്ന വെറുമൊരു വാക്കല്ലേ? വ്യക്തിബോധം, പരിമിത ബോധം എന്നെല്ലാം പറയുന്നതും അസത്തായ വെറും ഭ്രമകല്‍പ്പനകള്‍ മാത്രം. അതിനെന്തുചെയ്യാന്‍ കഴിയും?
ഏകാത്മകമായ സത്യത്തെ മറയ്ക്കുന്ന മനസ്സെന്ന ഒരു പ്രഹേളികയെ സങ്കല്‍പ്പിച്ചുണ്ടാക്കി അതിനെക്കൊണ്ടുള്ള ദു;ഖങ്ങളനുഭവിക്കുന്ന അജ്ഞരായവരുടെ നിയതിയോര്‍ത്ത് എനിക്കു കഷ്ടം തോന്നുന്നു. ഈ ലോകത്ത് മന്ദബുദ്ധികള്‍ ജനിക്കുന്നത് ദുരിതാനുഭവങ്ങള്‍ അനുഭവിച്ചു മരിക്കുവാനായാണ്‌. ദിനംതോറും ലക്ഷക്കണക്കിനു മൃഗങ്ങള്‍ കൊല്ലപ്പെടുന്നു. കാറ്റിന്റെ ഊക്കില്‍പ്പെട്ട് കോടിക്കണക്കിനു കൊതുകുകള്‍ ചാവുന്നു. സമുദ്രത്തിലെ ചെറുജീവികളെ വലിയ ജീവികള്‍ ഭക്ഷിക്കുന്നു. അതിലെല്ലാം ദുഃഖിക്കാനെന്തുണ്ട്?

ബലമേറിയ മൃഗങ്ങള്‍ ബലം കുറഞ്ഞവയെ കൊന്നു തിന്നുന്നു. ചെറിയൊരെറുമ്പു മുതല്‍ മഹാദിവ്യന്മാര്‍വരെ എല്ലാവരും ജനനമരണങ്ങള്‍ക്കടിമകളാണ്‌. ഓരോ നിമിഷവും എണ്ണമറ്റ ജന്തുക്കള്‍ ജനിക്കുന്നു, മരിക്കുന്നു. ഇതൊന്നും ആളുകള്‍ക്കിഷ്ടപ്പെടുന്നോ ഇല്ലയോ അവര്‍ ദുഃഖിക്കുന്നോ സന്തോഷിക്കുന്നോ എന്നൊന്നും നോക്കിയല്ല സംഭവിക്കുന്നത്. അതുകൊണ്ട് അനിവാര്യമായും സംഭവിക്കുന്ന ഒന്നിനെപ്പറ്റിയും വ്യാകുലപ്പെടാതിരിക്കുകയാണ്‌ ജ്ഞാനികള്‍ ചെയ്യുക.
Read More »

ഭഗവദ്ഗീത-ഭക്തിയോഗം

ഏകനിഷ്ഠഭക്തിയോടെ എന്നെ മാത്രം സേവിക്കുക
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം ശ്ലോകം 6,7

യേ തു സര്‍വ്വാണി കര്‍മ്മാണി
മയി സംന്യസ്യ മത്പരാഃ
അനന്യേനൈവ യോഗേന
മാം ധ്യായന്ത ഉപാസതേ
തേഷാമഹംസമുദ്ധര്‍ത്താ
മൃത്യുസംസാരസാഗരാത്
ഭവാമി ന ചിരാത് പാര്‍ത്ഥ!
മയ്യാവേശിത ചേതസാം

എന്നാല്‍ ആരൊക്കെയാണോ സര്‍വ്വകര്‍മ്മങ്ങളും കര്‍ത്തൃഭാവംവെടിഞ്ഞ് എന്നില്‍ സമര്‍പ്പിച്ച് പരമാത്മപ്രാപ്തി പരമലക്ഷ്യമായി കരുതി മറ്റൊന്നിലും മനസ്സ് ചെന്നുപറ്റാതെ എന്നെത്തന്നെ ധ്യാനിച്ച് ഭജിക്കുന്നത്, എന്നില്‍ പൂര്‍ണ്ണമായി മനസ്സുറപ്പിച്ചിട്ടുള്ള അവര്‍ക്ക്, ഞാന്‍, ജനനമരണാത്മകമായ ഈ സംസാരസമുദ്രത്തില്‍ നിന്ന് വളരെവേഗം സമുദ്ധാരകനായി ഭവിക്കുന്നു.
അപ്രകാരമുള്ള ഭക്തന്മാര്‍ അവരുടെ വര്‍ണ്ണത്തിനും ജീവിതാവസ്ഥയ്ക്കും അനുസൃതമായി, അവരുടെ പ്രവൃത്തികള്‍ ശാന്തമായി കര്‍മ്മേന്ദ്രിയങ്ങള്‍ മുഖേന ചെയ്യുന്നു. അവര്‍ നിഷിദ്ധകര്‍മ്മങ്ങള്‍ ഒഴിവാക്കുകയും വിഹിതകര്‍മ്മങ്ങള്‍മാത്രം ചെയ്ത് അതിന്‍റെ ഫലം എനിക്ക് സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവരുടെ കര്‍മ്മഫലം എരിച്ചുകളയപ്പെടുന്നു. അല്ലയോ അര്‍ജ്ജുനാ, എല്ലാ കര്‍മ്മങ്ങളും എന്നില്‍ അര്‍പ്പിക്കുന്നവര്‍ കര്‍മ്മം ചെയ്തുകൊണ്ടിരിക്കുമ്പോഴും അകര്‍മ്മികളാണ്. അവരുടെ ശരീരം, വാക്ക്, മനസ്സ് എന്നിവകളുമായി ബന്ധപ്പെട്ട സഹജമായ എല്ലാ വാസനകളും അവര്‍ എന്നിലേക്ക് തിരിച്ചുവിടുകയും അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാലക്ഷ്യവും ഞാന്‍ മാത്രമായിത്തീരുകയും ചെയ്യുന്നു. ഏകനിഷ്ഠഭക്തിയോടെ എന്നെ മാത്രം സേവിക്കുകയും നിരന്തരമായി ഉപാസിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നവര്‍ എന്‍റെ ഗേഹമായിത്തീരുന്നു. ഭോഗസുഖങ്ങളും മോചനാഭിലാക്ഷങ്ങളും നിരര്‍ത്ഥകമാണെന്നു കരുതുന്ന ഈ ഭക്തന്മാര്‍ ധ്യാനമാര്‍ഗ്ഗേണ ഞാനുമായി പ്രത്യക്ഷത്തില്‍ സല്ലപിക്കുന്നു. ഇവര്‍ ശരീരവും മനസ്സും ജീവനും സമ്പൂര്‍ണ്ണമായി ഭക്തിയിലൂടെയും സ്നേഹത്തിലൂടെയും എനിക്ക് അടിയറ വെച്ചിരിക്കുന്നു. ഞാന്‍ അവര്‍ക്കുവേണ്ടി എന്തുചെയ്യുമെന്ന് എങ്ങനെയാണ് നിന്നോട് പറയുക. അവര്‍ ആഗ്രഹിക്കുന്നതൊക്കെ ഞാന്‍ അവര്‍ക്കു നല്കും.
അല്ലയോ അര്‍ജ്ജുനാ, ഇതില്‍ക്കൂടുതല്‍ ഞാനെന്താണ് പറയുക? ചുരുക്കിപ്പറഞ്ഞാല്‍, തന്‍റെ ഗര്‍ഭപാത്രത്തില്‍നിന്ന് ജന്മമെടുക്കുന്ന ഒരു ശിശുവിനോട് അതിന്‍റെ മാതാവിനുള്ള ബന്ധമാണ് ഞാനും എന്‍റെ ഭക്തന്മാരുമായുള്ളത്. ആ നിലയില്‍ അവരെ സ്നേഹിക്കുകയും അവരെ അമരരാക്കി മരണത്തെപ്പോലും തോല്പിക്കുകയും ചെയ്യുന്നതിന് ഞാന്‍ സന്നദ്ധനാണ്. എന്‍റെ ഭക്തന്മാര്‍ ഭൗതികകാര്യങ്ങളെപ്പറ്റി ഉത്കണ്ഠിതരാകേണ്ട യാതൊരാവശ്യവുമില്ല. അവരെല്ലാം എന്‍റെ കുടുംബാംഗങ്ങളെപ്പോലെയാണെന്ന് അറിഞ്ഞാലും. അവര്‍ക്കുവേണ്ടി എന്തുചെയ്യുന്നതിനും ഞാന്‍ ലജ്ജിക്കേണ്ടതില്ല. പ്രപഞ്ചസാഗരത്തില്‍ ഇളകിമറിയുന്ന കല്ലോലങ്ങളാകുന്ന ജനനമരണങ്ങളോട് പോരാടുന്നവരെ കാണുമ്പോള്‍ ഞാന്‍ ചോദിച്ചുപോകാറുണ്ട്, ‘ഏതുമനുഷ്യനാണ് പ്രഷുബ്ധമായ ഈ സാഗരത്തില്‍ പെട്ടാല്‍ സംഭീതനാകാത്തത്?
അല്ലയോ അര്‍ജ്ജുനാ, അതുകൊണ്ടുമാത്രമാണ് തക്കകാലങ്ങളില്‍ ഞാന്‍ അവതാരമെടുത്ത് അവരുടെ രക്ഷയ്ക്കായി ഓടിയെത്തുന്നത്. ആന്തരികവും ബാഹ്യവുമായ എല്ലാ മമതാബന്ധങ്ങളേയും ഉപേക്ഷിച്ചവരെ എന്‍റെ സ്തന്യപാനമാകുന്ന ധ്യാനത്തില്‍ഏര്‍പ്പെടുത്തുന്നു. ഭൗതികജീവിതത്തില്‍ താത്പര്യമുള്ളവര്‍ക്ക് എന്‍റെ നാമം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ജപിക്കുന്നതിനുള്ള നിര്‍ദ്ദേശം ഞാന്‍ നല്കുന്നു. അപ്രകാരമുള്ളവരെ സംസാരസാഗരത്തില്‍നിന്നുകരകയറ്റുന്നതിനായി നാമജപത്തിന്‍റെ പലതോണികളും ഞാന്‍ നിര്‍മ്മിച്ചിട്ടുണ്ട്. (വിഷ്ണുസഹസ്രനാമം തുടങ്ങിയവ). എന്‍റെ സ്നേഹബന്ധമാകുന്ന സുരക്ഷിതമായ ചങ്ങാടത്തില്‍ കയറ്റി ഞാന്‍ ഇവരെ മോഷത്തിന്‍റെ മറുകരയ്ക്ക് എത്തിച്ചിട്ടുണ്ട്. ഈ വിധത്തില്‍ മൃഗങ്ങള്‍ മുതല്‍ മനുഷ്യന്‍വരെ, അര്‍ഹതയുള്ള എല്ലാ ഭക്തന്മാര്‍ക്കും എന്‍റെ സാമ്രാജ്യമാകുന്ന വൈകുണ്ഠത്തിലേയ്ക്കെത്തുന്നതിനുള്ള യോഗ്യത ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. എന്‍റെ ഭക്തന്മാര്‍ ചിന്താകുലരാകേണ്ടിവരുന്നില്ല. എന്തുകൊണ്ടെന്നാല്‍ അവരെ ഉദ്ധരിക്കുന്നതിന് ഞാന്‍ സദാ തയ്യാറാണ്. അവരുടെ ചിത്തവൃത്തി എന്നില്‍ സമര്‍പ്പിച്ചുകഴിയുമ്പോള്‍, അവര്‍ എന്നെ അവരുമായി ബന്ധിപ്പിക്കുന്നു.


Read More »

ഭഗവദ്ഗീത-ഭക്തിയോഗം

ദേഹബുദ്ധി നിലനിന്നാല്‍ ബ്രഹ്മത്തെ പ്രാപിക്കാന്‍ പ്രയാസമാണ്‌
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം ശ്ലോകം 5

ക്ലേശോƒധികതരസ്തേഷാം
അവ്യക്താസക്ത ചേതസാം
അവ്യക്താ ഹി ഗതിര്‍ദുഃഖം
ദേഹവദ്ഭിരവാപ്യതേ

ഇന്ദ്രിയങ്ങള്‍ക്കോ മനസ്സിനോ പ്രാപിക്കാന്‍ കഴിയാത്ത നിര്‍ഗുണ പരബ്രഹ്മത്തെ ഉപാസിക്കുന്ന അവര്‍ക്ക് ക്ലേശം വളരെ കൂടുതലായിരിക്കും. എന്തെന്നാല്‍ നിര്‍ഗുണോപാസനയിലെ നിഷ്ഠ ദേഹാഭിമാനികളായ സാധകര്‍ക്ക് വളരെ കഷ്ടപ്പെട്ടാല്‍ മാത്രമേ ലഭ്യമാവുകയുള്ളൂ.
അല്ലയോ അര്‍ജ്ജുനാ, ഭക്തിമാര്‍ഗ്ഗത്തില്‍ കൂടിയല്ലാതെ നിരാലംബവും എല്ലാ ജീവികള്‍ക്കും നന്മചെയ്യുന്നതും അവ്യക്തവുമായ ബ്രഹ്മത്തെ പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അവര്‍ക്ക് വളരെയേറെ പ്രതിബന്ധങ്ങളെ തരണംചെയ്യേണ്ടിവരും. ഇന്ദ്രപദവും, ഇന്ദ്രിയഭോഗങ്ങളും അമാനുഷസിദ്ധികളും അനേകതരത്തില്‍ അവരെ പ്രലോഭിപ്പിക്കും. കാമക്രോധാദികള്‍ അവര്‍ക്ക് വിവിധതടസ്സങ്ങള്‍ സൃഷ്ടിക്കും. അവര്‍ക്ക് ശൂന്യതയുമായി മല്‍പ്പിടുത്തം നടത്തേണ്ടിവരും. അവരുടെ ദാഹം, ദാഹംകൊണ്ടുതന്നെ തീര്‍ക്കുകയും വിശപ്പ്, വിശപ്പുകൊണ്ടുതന്നെ ശമിപ്പിക്കേണ്ടിയുംവരും. അവരുടെ ഇരുകൈകളും പ്രാണായാമ പ്രവര്‍ത്തനത്തില്‍ വായുവിനെ ഇളക്കികൊണ്ടുതന്നെയിരിക്കും. അവര്‍ പകല്‍സമയം സൂര്യതാപമേറ്റ് ഉറങ്ങേണ്ടിവരും. ഉന്നിദ്രാവസ്ഥയാണ് അവരുടെ വിശ്രമവേള. ഇന്ദ്രിയനിഗ്രഹമാണ് അവരുടെ ആനന്ദാനുഭവം. അവരുടെ ഏകസുഹൃത്ത് പ്രകൃതി മാത്രമാണ്. അവര്‍ കുളിരിന്‍റെ കുപ്പായം അണിയുന്നു. താപത്തിന്‍റെ വസ്ത്രങ്ങള്‍ ധരിക്കുന്നു. വര്‍ഷത്തിന്‍റെ വസതിയില്‍ വസിക്കുന്നു. അവരുടെ ആ ആചരണങ്ങളൊക്കെ പതിവ്രതയായ വിധവ പരമ്പരാചാരമനുസരിച്ച് തന്‍റെ ഭര്‍ത്താവിന്‍റെ ചിതയില്‍ ചാടി ആത്മാഹൂതി ചെയ്യുന്നതുപോലെയാണ്, എന്നാല്‍ ഈ യോഗികളുടെ കാര്യത്തില്‍, കുടുംബനാഥനായ ഭര്‍ത്താവോ കുടുംബാചാരങ്ങളോ ഇല്ലെങ്കിലും അവര്‍ അവരുടെ അനുഷ്ഠാനങ്ങള്‍ നിത്യനവങ്ങളായ കര്‍മ്മങ്ങളിലൂടെ ആചരിക്കുന്നു. മരണവുമായുള്ള അവരുടെ പോരാട്ടം ഒരു നിരന്തരപ്രവൃത്തിയായി അനുദിനം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മരണത്തേക്കാളും മാരണമായ കാച്ചിക്കുറുക്കിയ വിഷം എന്തിനാണ് ഒരുവന്‍ കുടിക്കുന്നത്? ഒരു മല വിഴുങ്ങാന്‍ ശ്രമിച്ചാല്‍ വായ് വലിഞ്ഞുകീറുകയല്ലേ അതിന്‍റെ ഫലം? അപ്രകാരം യോഗത്തിന്‍റെ വഴിയില്‍കൂടി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നവര്‍ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ആലോചിച്ചുനോക്കൂ. പല്ലില്ലാത്ത ഒരുവന്‍ ഇരുമ്പ് പൊടിച്ചുവിഴുങ്ങിയാലും അത് അവന്‍റെ വിശപ്പിനെ ശമിപ്പിക്കുകയില്ല. പ്രത്യുത മരണഹേതുകമാവുകയും ചെയ്യും. പാരാവാരം നീന്തിക്കടക്കാനും നഭോമണ്ഡലം നടന്നുതാണ്ടാനും ആര്‍ക്കും കഴിയുകയില്ല. യുദ്ധത്തില്‍ ഒരു മുറിവുപോലുമേല്‍ക്കാതെ ആര്‍ക്കെങ്കിലും സൂര്യമണ്ഡലം പിന്നിട്ട് വീരസ്വര്‍ഗ്ഗം പ്രാപിക്കാന്‍ കഴിയുമോ? ഒരു മുടന്തന് മാരുതനുമായി മത്സരിക്കാന്‍ കഴിയാത്തതുപോലെ, അഹന്തനശിക്കാതെ ദേഹബുദ്ധി നിലനില്‍ക്കുന്ന ഒരു മനുഷ്യന്, നിരവയവമായ ബ്രഹ്മത്തെ പ്രാപിക്കാന്‍ പ്രയാസമാണ്. ഉത്കടമായ ആഗ്രഹത്തോടെ ബ്രഹ്മത്തെ പ്രാപിക്കാന്‍ ശ്രമിക്കുന്നതിനാല്‍ അതിനായി കഠിനാധ്വാനം ചെയ്യുകയും വളരെയേറെ കഷ്ടപ്പാടുകള്‍ സഹിക്കുകയും ചെയ്യണം. എന്നാല്‍ ഭക്തിമാര്‍ഗ്ഗത്തെ അവംലംബിക്കുന്നവര്‍ ഇപ്രകാരമുള്ള കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുന്നില്ല.


Read More »

ആത്മസ്നാനം

ആത്മജലത്തില്‍ സ്നാനം ചെയ്യുക [ ശ്രീ രമണമഹര്‍ഷി ]
നവംബര്‍ 16, 1936
ചോദ്യം: കുണ്ഡലീനിയോഗമെന്നതതെന്താണു? അത് അത്മാനുഭൂതിയെത്തരുമോ?
മഹര്‍ഷി: കുണ്ഡലീനി എന്നതു പ്രാണശക്തിയാണ്. നാം എവിടെ ലക്ഷ്യമുറപ്പിക്കുന്നുവോ അവിടെ നിന്നും കുണ്ഡലീനി ഉണരുന്നു. ഇതു ഏകാഗ്രതയ്‌ക്കുതകുന്നു.ഈ ഏകാഗ്രത അത്മാനുഭൂതിക്കനുകൂലമാണ്
ചോദ്യം: ഓരോരു ചക്രത്തിലും അതാതിന്‍റെ ദേവതകളിരിക്കുന്നു എന്നു പറയുന്നല്ലോ?
മഹര്‍ഷി: ആഗ്രഹിക്കുന്നവര്‍ക്ക് അവരെ കാണാം.
ചോദ്യം: ആത്മസാക്ഷാല്‍ക്കാരമാര്‍ഗം സമാധിയില്‍ കൂടി ആയിരിക്കുമോ?
മഹര്‍ഷി: മനസ്സു ചാഞ്ചല്യമറ്റ് ഒടുങ്ങി ഇരിക്കുന്ന അവസ്ഥയാണ് സമാധി. അപ്പോള്‍ ആത്മാവ് മറവു പെടാതെ നേരെ പ്രകാശിക്കും.
ചോദ്യം: ഗുരുവിന് ശിഷ്യനെ അത്മസാക്ഷാല്‍ക്കാരത്തിനാളാക്കി ചെയ്യാനൊക്കുമോ?
മഹര്‍ഷി: ഒക്കും. ശിഷ്യന്‍റെ സാക്ഷാല്‍ക്കാരത്തിനെതിരായി നില്‍ക്കുന്ന വിഘ്നങ്ങളെ ഗുരു മാറ്റി ചെയ്യുന്നു.
ചോദ്യം: ഗുരുവിനെ കൂടാതെ ഒരു വ്യക്തിക്കു സാക്ഷാല്‍ക്കാരം സാദ്ധ്യമല്ലേ?
മഹര്‍ഷി: ഒരു ജിജ്ഞാസുവിന് ഗുരു ആവശ്യമാണ്. ആ ഗുരു തന്‍റെ ആത്മാവ് തന്നെയാണ്: ശിഷ്യന്‍ ആദ്യം ഉപാധിയോടുകൂടിയ ഗുരുവിനെ കണ്ടെത്തുന്നു. പിന്നീട് ഇരുവരും ഉപാധിയറ്റ നിലയില്‍ ഒരേ അത്മസ്വരൂപമാണെന്നു സാക്ഷാല്‍ക്കരിക്കുന്നു.
ചോദ്യം: യഥാര്‍ത്ഥ ഗുരുവിനെ അറിഞ്ഞു കൊള്ളുന്നതെങ്ങനെ?
മഹര്‍ഷി: ആരുടെ സന്നിധിയില്‍ ശിഷ്യനു സമാധി അനുഭവം ലഭിക്കുന്നുവോ ആ ആളാണ്‌ യഥാര്‍ത്ഥ ഗുരു. ആ ഗുരുവിനെപ്പറ്റി പ്രത്യേക ഭക്തി ശിഷ്യനു താനേ ഉണ്ടാകും.
ചോദ്യം: ഗാന്ധിജിയുടെ ഹരിജന്‍ പ്രസ്ഥാനത്തെപ്പറ്റി എന്തു പറയുന്നു?
മഹര്‍ഷി: അദ്ദേഹത്തോടു ചോദിക്കൂ.
ചോദ്യം: പ്രേതത്തെ തൊട്ടാല്‍കുളിക്കണമോ?
ഏതു ശരീരവും പ്രേതമാണ്‌. അതിനാല്‍ ശരീരത്തെ തൊട്ടവന്‍ ആത്മജലത്തില്‍ സ്നാനം ചെയ്യേണ്ടതാണ്.
ചോദ്യം: ലോകം ദ്വൈതത്തെയും അദ്വൈതത്തെയും വാഴ്ത്തുമ്പോള്‍ ഏതു ശരി എന്നെങ്ങനെ അറിയാന്‍?
മഹര്‍ഷി: ആത്മ സമര്‍പ്പണമാണ് മുഖ്യം. ആദ്യം അതു ചെയ്താല്‍ ഏതാണുത്തമ മാര്‍ഗ്ഗമെന്ന് അപ്പോളറിഞ്ഞു കൊള്ളും.


Read More »

ആത്മധ്യാനം

ആത്മധ്യാനം തന്നെ സംത്സംഗം { ശ്രീ രമണമഹര്‍ഷി }
നവംബര്‍ 17, 1936
ചോദ്യം: ഒരാള്‍ ജിതസംഗദോഷനാകുന്നതങ്ങനെ?
മഹര്‍ഷി: സത്സംഗംമൂലം. സത്ത് ആത്മാവാണ്. ആത്മധ്യാനം തന്നെ സംത്സംഗം. അതിനു കഴിയാത്തവര്‍ സത്തുക്കളെ ശരണം പ്രാപിക്കുന്നതും സത്സംഗം തന്നെ. തന്മൂലം വിഷയങ്ങളില്‍ പരാങ്ങ്മുഖനായി അന്തര്‍മുഖത്വം സംഭവിച്ച്, ഭ്രാന്തിയൊഴിഞ്ഞു നിത്യ നിശ്ചലമായ സ്വന്തം ആത്മ സ്വരൂപത്തിന്‍റെ ദര്‍ശനമുണ്ടാകുന്നു.
മഹര്‍ഷി: പ്രസ്തുത സംഗദോഷമാര്‍ക്കാണ്?
ചോദ്യം: ആത്മാവിന്.
മഹര്‍ഷി: അല്ല, അഹങ്കാരനാണ്. ആത്മാവ് നിത്യവിമുക്തനാണ്. ഒന്നും അതിനെ ബാധിക്കുകയില്ല.
ചോദ്യം: ആത്മാവ് ഉപാധി കൂടാതെ സ്ഥിതി ചെയ്യുമോ?
മഹര്‍ഷി: നിദ്രയില്‍ എങ്ങനെയിരിക്കുന്നു? അപ്പോള്‍ ആത്മാവ് ഉപാധി രഹിതനായിരിക്കുന്നില്ലേ. ഇപ്പോഴും അങ്ങനെയാണെന്നറിയണം.
ചോദ്യം: സന്യാസി സംസാരത്തിനിടയിലിരിക്കുമോ?
മഹര്‍ഷി: താന്‍ സാന്യാസിയാണെന്നു ചിന്തിക്കുന്നവര്‍ സന്യാസിയല്ല. സംസാരത്തെപ്പറ്റി ചിന്തിക്കാത്തവന്‍ സംസാരിയുമല്ല. അവന്‍ സന്യാസിയാണ്.


Read More »

2013, ജൂൺ 7, വെള്ളിയാഴ്‌ച

മഹാപുരുഷവര്‍ണ്ണനയും ആദിത്യവ്യൂഹവും – ഭാഗവതം


ശ്രീകൃഷ്ണ, കൃഷ്ണസഖ, വൃഷ്ണ്യഋഷഭാവനിധ്രുഗ്
രാജന്യ വംശദഹനാനപവര്ഗ്ഗവീര്യ
ഗോവിന്ദ ഗോപവനിതാവ്രജഭൃത്യഗീത-
തീര്ത്ഥശ്രവഃ, ശ്രവണമംഗള പാഹി ഭൃത്യാന്‍ (12-11-25)

ശൗനകന്പറഞ്ഞു:
അല്ലയോ സൂതാ, ദയവായി ഭഗവാന്റെ ശരീരം ഞങ്ങള്ക്ക്ധ്യാനിക്കുന്നതിനായി വിവരിച്ചു തന്നാലും. അങ്ങനെ ശരിയായ ഭാവത്തില്ഞങ്ങള്ക്ക്ധ്യാനം നടത്താമല്ലോ.


സൂതന്പറഞ്ഞു:
വിശ്വാണ്ഡം ഒന്പതു പ്രാഥമികതത്വങ്ങള്‍ (പ്രകൃതി, മഹത്, സൂത്രം, അഹങ്കാരം, അഞ്ച്സൂക്ഷ്മധാതുക്കള്‍). പതിനാറു പരിണിതരൂപങ്ങള്‍ (മനസ്, പത്തിന്ദ്രിയങ്ങള്‍, അഞ്ച്സ്ഥൂലധാതുക്കള്‍) എന്നിവ ചേര്ന്നുളളതാണെന്നാണ്ശാസ്ത്രമതം. ഇതിനെ നയിക്കുന്നത്വിശ്വപുരുഷനത്രെ. വിശ്വപുരുഷന്റെ അവയവങ്ങളോരോന്നും ദ്യോതിപ്പിക്കുന്നതും അവയില്അധിവസിക്കുന്നതുമായ ദേവതകളെപ്പറ്റി ഞാന്നേരത്തെതന്നെ പറഞ്ഞു തന്നിട്ടുണ്ടല്ലോ. ബോധമെന്ന ജീവനാണ്അദ്ദേഹത്തിന്റെ മാറിലെ കൗസ്തുഭം. അതിന്റെ പ്രഭയാണ്ശ്രീവല്സം. ഗുണങ്ങള്പൂമാലയാകുന്നു. വേദങ്ങള്അദ്ദേഹത്തിന്റെ അരക്കെട്ടില്ചുറ്റിയ വസ്ത്രം. ഓം (, , ) എന്നത്മൂന്നിഴകളുളള പൂണൂലത്രെ. സാംഖ്യവും യോഗവും കണ്ഠാഭരണങ്ങള്‍ . ബ്രഹ്മലോകമാണ്കിരീടം . അപ്രകടിതാവസ്ഥയാണ്സര്പ്പമെത്ത. പത്മാസനം സത്വം. പ്രാണനാണ്വിശ്വപുരുഷന്റെ ഗദ. ശംഖ്ജലത്തെയും ചക്രം അഗ്നിയെയും പ്രതിനിധീകരിക്കുന്നു. ആകാശം വാളും കാലം അസ്ത്രവുമാണ്‌. ആവനാഴി നിറയെ സകലജീവജാലങ്ങളുടെയും കര്മ്മഫലങ്ങള്‍ . മനസ്സാണ്സാരഥി. സൂര്യപഥത്തിലുളള ഭഗവാനെ ആരാധിക്കുന്നതുമൂലം പൂജകള്ഒന്നുകൊണ്ടുതന്നെ പാപങ്ങള്ഇല്ലാതാവുന്നു.
ഭഗവാന്റെ കയ്യിലുളള താമരപ്പൂ ആറ് ലോകസ്വഭാവങ്ങളെ പ്രതിനിധീകരിക്കുന്നു. വൈകുണ്ഠം കുടയാണ്‌. തന്റെ വാഹനമായ ഗരുഡന്വേദമാണ്‌. അദ്ദേഹം സ്വയം യജ്ഞമാണ്, ബലിയുടെ ആത്മസത്ത. തന്റെ സ്വശക്തിയാണ്ലക്ഷ്മി. വിശ്വസേനന്ഭഗവാന്റെ പ്രഥമസേവകനും പൂജാവിധികളും തന്ത്രങ്ങളുമത്രെ. ദിവ്യശക്തികള്അവിടുത്തെ സേവകരാണ്‌. അദ്ദേഹം നാലു രൂപങ്ങളോടെയാണ്സങ്കല്പ്പിക്കപ്പെട്ടിട്ടുളളത്‌. വാസുദേവന്‍, സംകര്ഷണന്‍, പ്രദ്യുമ്നന്‍, അനിരുദ്ധന്‍ - ഇവ യഥാക്രമം വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍, തുരീയന്എന്നീ ബോധാവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നു.

അദ്ദേഹത്തെ പല രീതിയിലും വര്ണ്ണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഒന്നു മാത്രം - ഭക്തന്റെ ആത്മസത്ത തന്നെ. പ്രഭാതകാലത്ത്ഭഗവദ്ഭക്തന് ശ്ലോകം ഉരുവിടണം. കൃഷ്ണാ, അര്ജ്ജുനസുഹൃത്തേ, വൃഷ്ണികളില്ഉത്തമനായുളളവനേ, ഗോവിന്ദാ, ദുഷ്ടരാജാക്കന്മാരെ നിഗ്രഹിച്ചവനേ, അനന്തശക്തിയുളളവനേ, ഗോപികമാരും മറ്റുളളവരും വാഴ്ത്തുന്ന മാഹാത്മ്യമേ, അവിടുത്തെ ഭക്തരെ സംരക്ഷിച്ചാലും. ഇതുമൂലം പരമപുരുഷനെ ഹൃദയത്തില്സാക്ഷാത്കരിക്കാന്ഭക്തനു സാധിക്കും.

ശൗനകന്പറഞ്ഞു:
ശ്രീഹരിതന്നെയായ സൂര്യദേവനെപ്പറ്റി പറഞ്ഞു തന്നാലും.

സൂതന്പറഞ്ഞു:
ഭഗവാന്ഹരിയുടെ അവതാരങ്ങളിലൊന്നാണെങ്കിലും മാമുനിമാര്പല വിധത്തിലാണ്സൂര്യനെ വിവരിച്ചിട്ടുളളത്‌. ഒന്നുതന്നെയെങ്കിലും, ശ്രീഹരിയെ കാലം, ആകാശം, കര്മ്മം, കര്മ്മി, ഉപകരണം, ക്രിയ, വേദം, ദ്രവ്യവസ്തുക്കളും കര്മ്മഫലങ്ങളും എന്നിങ്ങനെയെല്ലാം വര്ണ്ണിച്ചിട്ടുണ്ടല്ലോ. കാലമായി ഭഗവാന്ഹരി സൂര്യദേവന്റെ രൂപത്തില്പന്ത്രണ്ടു സൂര്യരാശികളായി മാസാമാസം പന്ത്രണ്ടു സേവകവൃന്ദങ്ങളുടെ അകമ്പടിയോടെ ചുറ്റിസഞ്ചരിക്കുന്നു.


Read More »

മനസ്സുതന്നെയാണ്‌ ലോക സൃഷ്ടാവും പരമപുരുഷനും


യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 111 [ഭാഗം 3. ഉത്പത്തി പ്രകരണം]

മനോ ഹി ജഗതാം കര്തൃ മനോ ഹി പുരുഷ: പര:
മന: കൃതം കൃതം ലോകേ ശരീരകൃതം കൃതം (3/89/1)

സൂര്യന്തുടര്ന്നു: "മനസ്സുതന്നെയാണ്ലോക സൃഷ്ടാവ്‌. മനസ്സു തന്നെയാണ്പരമപുരുഷന്‍. മനസ്സിനാല്ചെയ്യപ്പെടുന്നതാണു കര്മ്മം. ശരീരംകൊണ്ടു ചെയ്യുന്നത്കര്മ്മമല്ല." മനസ്സിന്റെ ശക്തി നോക്കൂ! ദൃഢമായ ചിന്തകൊണ്ട്മഹാത്മാവിന്റെ പുത്രരായ പത്തുപേര്സൃഷ്ടാക്കളായി. എന്നാല്ഏതൊരുവന്ഞാനീ ചെറിയ ശരീരമാണ് എന്നു ചിന്തിക്കുന്നുവോ അവനു മൃത്യു സുനിശ്ചയമാണ്‌. ഒരുവന്റെ ബോധം ബാഹ്യലോകത്തേക്ക്ഉന്മുഖമാകുമ്പോള്സുഖദു:ഖങ്ങളെന്ന ദ്വന്ദങ്ങളുണ്ട്‌. എന്നാല്യോഗിയുടെ ദൃഷ്ടി ഉള്ളിലേയ്ക്കാണ്‌. അവിടെ സുഖദു:ഖങ്ങള്എന്ന ധാരണകള്ഇല്ല. ഇതിനെക്കുറിച്ചുള്ള ഒരു കഥ ഞാന്പറയാം.
മഗധ രാജ്യത്ത്ഇന്ദ്രദ്യുമ്നന്എന്നുപേരായ ഒരു രാജാവു വാണിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അഹല്യ. സ്ഥലത്ത്ഇന്ദ്രന്എന്നു പേരായി ദുര്മ്മാര്ഗ്ഗിയെങ്കിലും സുന്ദരനായ ഒരു ചെറുപ്പക്കാരന്ഉണ്ടായിരുന്നു. ദേവേന്ദ്രന്മുനിപത്നിയായ അഹല്യയെ വശീകരിച്ച കഥ അഹല്യാ റാണി ഒരുദിവസം പ്രഭാഷണമദ്ധ്യേ കേട്ടു. അതുകേട്ട്രാജ്ഞിക്ക്ഇന്ദ്രന്എന്ന ചെറുപ്പക്കാരനോട്പ്രേമം തോന്നി. പ്രേമം മൂത്ത്തന്റെ തോഴിമാരുടെ സഹായത്തോടെ അവള്ഇന്ദ്രനെ തന്റെ അരമനയിലേയ്ക്ക്കൊണ്ടുവന്നു. തുടര്ന്ന് അവരിരുവരും രഹസ്യമായി സന്ധിച്ചു സുഖിച്ചു വന്നു. അഹല്യയ്ക്ക്ഇന്ദ്രനെപ്പറ്റിയല്ലാതെ മറ്റൊരു ചിന്തയുമില്ലായിരുന്നു. അതുകൊണ്ടവള്നോക്കുന്നിടത്തൊക്കെ ഇന്ദ്രനെക്കണ്ടു. അവനെക്കുറിച്ചുള്ള ചിന്തകള്അവളുടെ മുഖത്തെ പ്രഫുല്ലമാക്കി. അവരുടെ പ്രേമം മൂത്തപ്പോള്ജനമറിഞ്ഞു; രാജാവിന്റെ ചെവിയിലും കാര്യമെത്തി. ക്രുദ്ധനായ രാജാവ്അവരെ ശിക്ഷിക്കാനായി പലതുംചെയ്തു. തണുത്ത വെള്ളത്തില്അവരെ മുക്കി; തിളച്ച എണ്ണയിലവരെ വറുത്തു; ആനയുടെ കാലുകളില്ബന്ധിച്ചു; ചാട്ടവാറുകൊണ്ടടിച്ചു. ഇന്ദ്രന്പൊട്ടിച്ചിരിച്ചുകൊണ്ട്രാജാവിനോടു പറഞ്ഞു: എനിക്കീ ലോകം മുഴുവനും എന്റെ പ്രിയപ്പെട്ടവള്‍ - അഹല്യയല്ലാതെ മറ്റൊന്നുമല്ല. ശിക്ഷകളൊന്നും ഞങ്ങളെ എശുകയില്ല. ഞാന്മനസ്സുമാത്രമാണ്‌. മനസ്സാണ്വ്യക്തി. നിങ്ങള്ക്ക്ശരീരത്തെ ശിക്ഷിക്കാം; എന്നാല്നിങ്ങള്ക്ക്മനസ്സിനെ ശിക്ഷിക്കാനോ ചെറുതായിപ്പോലും മാറ്റാനോ കഴിയില്ല. മനസ്സ്എന്തിലെങ്കിലും ആമഗ്നമായിരിക്കുമ്പോള്ശരീരത്തിനെന്തു സംഭവിച്ചാലും മനസ്സിനെയത്ബാധിക്കുന്നില്ല.
മനസ്സിന്ശാപത്താലോ അനുഗ്രഹത്താലോ ചഞ്ചല്യമുണ്ടാവുന്നില്ല. വലിയൊരു മാമല കേവലം ചെറിയ വന്യജീവികളുടെ കൊമ്പുകൊണ്ട്കുത്തിയിളക്കാനാവുകയില്ലല്ലോ. ശരീരമല്ല മനസ്സിനെയുണ്ടാക്കുന്നത്‌, മറിച്ച്മനസ്സാണ്ശരീരത്തെ സൃഷ്ടിക്കുന്നത്‌. മനസ്സുമാത്രമാണ്ശരീരത്തിന്റെ വിത്ത്‌. മരം മരിക്കുമ്പോഴും വിത്ത്നശിക്കുന്നില്ല. എന്നാല്വിത്ത്നശിക്കുമ്പോള്അതിലെ വൃക്ഷവും നശിക്കുന്നു. ശരീരം നശിച്ചാല്മനസ്സിന്സ്വയം മറ്റൊരു ശരീരം സൃഷ്ടിക്കുവാനാവും.




Read More »