സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2014, നവംബർ 8, ശനിയാഴ്‌ച

ഗുരുവിന്‍റെ അനുഗ്രഹങ്ങള്‍





കുറച്ചു നാളുകള്‍ക്ക് മുന്‍പ് പാലാ ഭാഗത്ത് താമസിക്കുന്ന ടോംസ് എന്നയാള്‍ ഗുരുവിനെ കാണാന്‍ എത്തി. അപകടത്തില്‍ പെട്ട് ഇടത്തുകാലിന്റെ അസ്ഥിയ്ക് 4 ഒടിവുകള്‍ ഉണ്ടായിരുന്നത് മൂലം നടക്കാന്‍ ബുദ്ധിമുട്ടി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വന്നത്. പലവിധ ചികില്‍സകള്‍ നടത്തി നോക്കിയെങ്കിലും ഒന്നും പൂര്‍ണ്ണ ആശ്വാസം നല്‍കിയില്ല. അദ്ദേഹത്തിന്റെ സുഹൃത്ത് ഉല്ലാസ് ജോസഫ് പറഞ്ഞത് അനുസരിച്ചാണ് ഗുരുവിന്റെ അടുത്ത് എത്തിയത്. 5 വര്‍ഷത്തോളം ഇദ്ദേഹം വിപസന എന്ന ധ്യാനവും യോഗയും അഭ്യാസിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും മനസിന് ശാന്തിയോ സമാധാനമോ ഇല്ലായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിന് വാഗമണ്ണില്‍ 50 ഏക്കറോളം കൃഷിസ്ഥലം ഉണ്ടായിരുന്നു. കുടുംബവുമായി അഭിപ്രായ വ്യത്യാസം കാരണം ഇദ്ദേഹത്തിനു അവിടെ പ്രവേശനം ഇല്ലായിരുന്നു. മാതാപിതാക്കളുമായും സഹോദരന്മാരുമായും മാനസികമായി അകന്ന നിലയിലായിരുന്നു. അമേരിക്കയില്‍ പോയി മനശാസ്ത്രത്തില്‍ ഉന്നത ബിരുദം കരസ്ഥമാക്കിയ ബന്ധുവായ ഒരു അച്ചന്‍ ഈ വിഷയം പരിഹരിക്കുവാന്‍ ഇടപെട്ട് ഒടുവില്‍ അത് കയ്യാങ്കളിയുടെ വക്കിലെത്തി. അച്ചന്‍ ശ്രമം ഉപേക്ഷിച്ചു മടങ്ങി. വീട്ടില്‍ കയരനോ ശാരിക്കൊന്നു ഉറങ്ങാനോ പറ്റാത്ത അവസ്ഥയിലാണ് ഇങ്ങനൊരു അപകടം. ടോം മാനസികമായി തകര്‍ന്നു.


എന്തായാലും ഗുരു പറയുന്നതു എന്തും അനുസരിച്ചു കൊള്ളാമെന്ന് വാക്ക് കൊടുത്തു, വന്ന അന്ന് തന്നെ പ്രാണയോഗക്രിയ മെഡിറ്റേഷനില്‍ പങ്കെടുത്തു. നടക്കാന്‍ വയ്യാതെ വന്ന ആള്‍ ഒടിഞ്ഞ കാലില്‍ ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്തു. ഒറ്റക്കാലില്‍ ഇരുന്നു. അനേകം പടികള്‍ തനിയെ നടന്നു ഇറങ്ങി. വീട്ടില്‍ പോകണം എന്നു ഗുരു പറഞ്ഞത് അനുസരിച്ചു വീടില്‍ പോയി. മെഡിറ്റേഷന്‍ പരിശീലിച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പിതാവ് വാഗമണ്ണിലെ 15 ഏക്കര്‍ സ്ഥലം ഇദ്ദേഹത്തെ ഏല്‍പ്പിച്ചു കൊടുത്തു. വീടുമയുള്ള കലഹം അവസാനിച്ചു, എല്ലാവരുമായി സ്നേഹത്തിലായി. ഇപ്പോള്‍ വാഗമണ്ണില്‍ താമസിച്ചു കൃഷികാര്യങ്ങള്‍ ഭംഗിയായി നോക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ